2012, ഡിസംബർ 21, വെള്ളിയാഴ്‌ച

തിരിച്ചുപോക്ക് അനിവാര്യം



കമ്പോള സംസ്കാരം  നമ്മുടെ ആരോഗ്യത്തെ എത്ര മാത്രം അപകടത്തില്‍ ആക്കുമെന്ന വസ്തുതയിലേക്ക് ഒരു എത്തിനോട്ടം 




നമുക്കറിയാം ഇന്ന് നാം കഴിക്കുന്ന പഴം പച്ചക്കറി അടക്കമുള്ള ആഹാര സാധനങ്ങളുടെ അവസ്ഥ എന്താണ് എന്ന്. തീര്‍ത്തും ശരീരത്തിന് ഹാനികരമയ വിഷ മയമായ ഭക്ഷ്യ വ്തുക്കളാണ് നാം ഇന്ന് ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്
ഉപഭോഗ സംസ്കാരത്തിന്റെ തള്ളിക്കയറ്റ ത്തില്‍ ലാഭം മാത്രം ലാക്കാക്കി പ്രവത്തിക്കുന്ന കച്ചവടക്കര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ കേടു വരാതെ വളരെകാലം സൂക്ഷിക്കുവാനും അതിന്റെ പുതുമ നില്നിര്തുവാനും എന്ത് ചെയ്യാനും മടിക്കാത്ത അവസ്ഥ സംജാത മായിരിക്കുന്നു.

ഉല്പാദനം മുതല്‍ അത് ഉപ്ഭോക്താവിലേക് എത്തുന്ന വരയുള്ള കാലയളവില്‍ കേടുകൂടാതെ ഇരിക്കുവാന്‍ പ്രയോഗിക്കുന്ന വസ്തുക്കള്‍ മുതല്‍ വിളവെടുക്കുന്ന സമയത്ത് വരെ അധിമാരകമായ കീടനാശിനികളാണ് ഉപയോഗിക്കുന്നത്

മുമ്പ് കാലങ്ങളില്‍ പല പച്ചക്കറികളും വീടുകളില്‍ തന്നെയാണ് ഉണ്ടാക്കിയിരുന്നത് . മുളക്, തക്കാളി. കറിവേപ്പില, ചീര, മുരിങ്ങ, തുടങ്ങിയ ഒരു പാട് ഇനങ്ങള്‍ നമ്മുടെ മുന്‍ഗാമികള്‍ കൃഷി ചെയ്തിരിന്നു.
എന്നാല്‍ ആധുനിക കമ്പോള സംസ്ക്കാരത്തിന്റെ തള്ളിച്ചയില്‍ നാം എല്ലാ ഉല്പന്നങ്ങളും വില കൊടുത്തു വാങ്ങുന്ന സ്ഥിതി  വിശേഷം സംജാതമായി .
കറിവേപ്പില വരെ മാര്‍കറ്റില്‍ നിന്നും വാങ്ങേണ്ടതായ നിലയില്‍ നാം 'വളര്‍ന്നു '.
വലിയ അധ്വാനവും പണവും ആവശ്യ മുള്ള ഒരു കൃഷി ആയതികൊണ്ടാണ് എങ്ങിനെ സംഭവിച്ചത്‌  .എന്നാല്‍ഇതൊന്നുമില്ലാതെ തന്നെ ചെറിയമുതല്‍ മുടക്കും അദ്വാനവും ഉപയോഗിച്ച് നടത്താന്‍ പറ്റുന്ന ഒട്ടേറെ കൃഷികള്‍ ഉണ്ട് . സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ പോലും റ്റെരസ്സിലും മറ്റും ഇത്തരംനെല്‍കൃഷി നാം പാടെ ഉപേക്ഷിച്ചിട്ട് കുറെ കാലമായി.
 .പരീക്ഷണങ്ങള്‍ വളരെ  വിജയകരമായി നടത്തിയത് നാം കണ്ടിട്ടുണ്ട്
കറിവേപ്പില അടക്കമുള്ള നാം മാര്‍കെറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ നമ്മുടെ ആഹാരത്തില് ന്നും മാറ്റി നിറുത്താം എന്ന് മാത്രമല്ല ദിനം പ്രതി കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തില്‍ നിന്നും ഒരു ആശ്വാസവും കൂടിയാണ് ഇത്.
ഈയിടെ ഫസിബൂകില്‍ ഒരു പോസ്റ്റു കണ്ടു . ഹോര്‍ലിക്സ്.കോമ്പ്ലാന്‍,ബൂസ്റ്റ്‌ തുടങ്ങിയവ എത്ര മാത്രം ദോഷം ചെയ്യന്നു എന്ന് കാണിക്കുന്ന ഒരു പോസ്റ്റ്‌ ആയിരുന്നു അത്. ഉള്ളതായാലും അല്ലങ്കിലും.

നമ്മുടെ പറമ്പിലെ ശല്യമായ കൂവചെടി പറിച്ചു മാറ്റിയ ക്ഷീണം നാം ഹോര്‍ലിക്സ് കുടിച്ചു തീര്കുന്നു എന്ന വിരോധാഭാസം നാം മലയാളികളെ അലോസരപ്പെ ടുത്തേണ്ടതല്ലേ?




 

നാം മാര്‍കെറ്റില്‍ നിന്നും വിറ്റമിന്‌ ഗുളികയോ അല്ലങ്കില്‍ ടോനിക്കോ മറ്റുമായി വരുമ്പോള്‍ നമ്മുടെ വീട്ടിന്റെ മുറ്റത്ത്‌
കറുമുചിക്കായ എന്ന കര്‍മൂസാ അഥവാ പപ്പായ  വെറുതെ കാക്ക കൊത്തി തിന്നു തീര്കുന്നത് നാം കാണാത്തത് കൊണ്ടല്ല. അതിന്റെ പോഷക മൂല്യത്തെ കുറിച്ച് ഒന്നുകില്‍ നാം അക്ഞരാനു അല്ലങ്കില്‍ കേവലമായ പരസ്യത്തില്‍ പെട്ട് നാം വഴിതെറ്റി കമ്പോള സംസ്കാരത്തിന്റെ അടിമകള്‍  ആയിത്തീര്‍ന്നിരിക്കുന്നു.

 

തമിഴ് നാട്ടില്‍ നിന്നും വരുന്ന ലോറിക്ക് വേണ്ടി കാത്തിരിക്കുന്ന നാം മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ പോയി എന്ത് ജോലി ചെയ്യുവാനും ഒരു മടി കാണിക്കാറില്ല എന്നത് ഒരു വിരോധാഭാസം തന്നെയല്ലേ.

വൈറ്റ് കോളര്‍ ജോലി മാത്രം ഉന്നം വെക്കുന്ന നമ്മുടെ വിദ്യഭ്യാസ സംസ്കാരം ഇവിടെ പ്രതി ക്കൂട്ടില്‍ നിറുത്ത പെടെണ്ടത് തന്നെയാണ്.
ഓരോ വീട്ടിലെക്കും ആവശ്യമായി വരുന്ന പച്ചകറികള്‍ അവരവര്‍ തന്നെ ഉല്പാദിപിപ്പിക്കുകയും അതിനു വേണ്ടി ഗ്രാമ സഭകള്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ നമുക്ക് വലിയ പുരോഗതി ഇക്കാര്യത്തില്‍ നേടാനാവും.

 
പ്രകാശന്‍ എന്ന മലയാളി ഈ വിഷയത്തില്‍ നമുക്കൊരു മാതൃക ആണ്. ഈ വീഡിയോ  ഒന്ന് കണ്ടു നോക്കുക












2012, ഡിസംബർ 4, ചൊവ്വാഴ്ച

മദ്യത്തിന്‍റെ സ്വന്തം നാട്

 

സ്പിരിറ്റ്‌ എന്ന  മലയാള സിനിമയെ
മുന്‍നിര്‍ത്തി
കേരളീയ സമൂഹത്തിന്റെ
മദ്യാസക്തിയിലേക്ക്
ഒരു എത്തിനോട്ടം






രഞ്ജിത്ത്

        സ്പിരിറ്റ്‌ എന്ന മലയാള സിനിമയുടെ പശ്ചാത്തലത്തില്‍
  ഏഷ്യാനെറ്റില്‍  ജോണ്‍ ബ്രിട്ടാസിന്റെ നമ്മള്‍ തമ്മില്‍  പരിപാടിയില്‍ നടന്ന ഒരു  ചര്‍ച്ചയാണ് ഈ കുറിപ്പിന് പ്രേരകം. മോഹന്‍ലാല്‍ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തെ  കുറിച്ചല്ല ഇവിടെ പരാമര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നത്.  
കേരളത്തിലെ ഓരോ ആഘോഷങ്ങളും മദ്യത്തില്‍ മുങ്ങി തുടങ്ങിയിട്ട് കുറച്ചു കാലമായി. ഏതു മത  വിഭാഗത്തില്‍ പെട്ടവരുടേയും ആഘോഷങ്ങള്‍ക്കു പിറകെ പത്രങ്ങളിലും മറ്റു മീഡിയകളിലും  വരുന്ന മദ്യ ഉപഭോഗത്തിന്റെ ജില്ല തിരിച്ചുള്ള വാര്‍ത്തകള്‍ നാം വായിച്ചു രസിക്കുന്നു.


മദ്യത്തിന്‍റെ നീരാളി പിടുത്തത്തില്‍നിന്നും നക്ഷ നേടുവാന്‍  കഴിയാതെ അതിനു അടിമപെട്ടുപോയ എത്രയോ ജീവിതങ്ങള്‍ നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നു.
മുഹമ്മദു നബിയും യേശു ക്രിസ്തുവും ശ്രീനാരായണ ഗുരുവുമൊക്കെ ഈ വിഷയത്തില്‍   നല്‍കിയ താക്കീതുകള്‍ നാം പലവുരു കേട്ടതും വായിച്ചറിഞ്ഞതുമാണ്. ലഹരിക്ക്‌ അടിമയാകുന്ന പലരും ആദ്യം ഒരു രസത്തിന്നു അല്ലങ്കില്‍ കമ്പനിക്കു തുടങ്ങുന്നതാണ്. പിന്നീട് അത് പതിവ് ശീലങ്ങളില്‍ ഒന്നാവുന്നു .

മുന്‍കാലങ്ങളില്‍ മദ്യപാനിയെ സമൂഹം അല്പം അകല്ച്ചയോടെ കണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ മദ്യപാനം അത്ര മോശമായ ഒരു ഏര്പാടല്ലാത്ത അവസ്ഥ കൈവന്നിരിക്കുന്നു.
സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിച്ചു അതിനു ഒരു മാന്യത കൈവന്നിരിക്കുന്നു. കേരളത്തില്‍ മദ്യത്തിന്റെ
 ഉപയോഗത്തില്‍ വന്നിരിക്കുന്ന വര്‍ധനവിന് എന്താണ് കാരണം?  പഠനം അര്‍ഹിക്കുന്ന വിഷയമാണ്‌ അത്.

അണുകുടുംബങ്ങളിലൂടെ വ്യക്തികള്‍ തന്നിലേക്ക്  ചുരുങ്ങി   ഒറ്റപെട്ട അവസ്ഥ കൈവന്നു. കൂട്ടു കുടുംബങ്ങളുടെ തിരോധാനം വ്യക്തികളെ  കൂടുതല്‍ ഒറ്റപ്പെടുത്തി.  അവര്‍ നൈമിഷികമായ ലഹരികളില്‍ ആസ്വാദനം കണ്ടെത്തി. ഉപഭോഗ സംസ്കാരത്തിന്റെ അധിപ്രസരത്തില്‍ സാമ്പത്തിക അച്ചടക്കം നഷ്ടപ്പെട്ട മലയാളി കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി. താത്കാലിക മോചനതിന്നു അവന്‍ ലഹരികള് ഉപായോഗിച്ചു. ആഘോഷവേളകളില്‍  മദ്യം ഒഴിച്ചുകൂടാന്‍ പറ്റാത്ത വസ്തുവായി മാറി.

 
 മദ്യത്തിലൂടെ ഖജനാവിലേക്ക് ഒഴുകുന്ന കോടികള്‍ സര്‍ക്കാരുകളുടെ പ്രധാന ആശ്രയമായി മാറി. ഈ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യം ഏറ്റെടുത്ത്   രാഷ്ട്രീയ പാര്‍ടികള്‍ ഇതൊരു തൊഴില്‍ പ്രശ്നമാക്കി ചുരുക്കി മറ്റു പ്രതയാഗാതങ്ങളുടെ  കാര്യത്തില്‍  കൈ മലര്‍ത്തി . അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി മദ്യ കച്ചവടം മാറി.


മോഹന്‍ലാല്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍
  

ജോണ്‍ ബ്രിട്ടാസ്
 

 മത സംഘടനകള്‍ തങ്ങളുടെ പതിവ് തര്‍ക്കവിഷയങ്ങള്‍ക്കപ്പുറം  
ഒരടി മുന്നോട്ടു പോയില്ല. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളില്‍ അവര്‍ ചര്‍ച്ചകള്‍  ഒതുക്കി. സിനിമ പോലെയുള്ള മാധ്യമങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം ദൈനംദിന ജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ അവതരിപ്പിച്ചു. കൂടുതല്‍ പണം പെട്ടെന്ന് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ഇതുമായി ബന്ധപ്പെട്ട ബിസിനസ്സുകാര്‍ യാതൊരു നിയന്ത്രണവും പാലിച്ചില്ല. ഫലമോ കേരളം അതിവേഗം ലഹരിയുടെ സ്വന്തം നാടായി മാറി.






മദ്യത്തിന്റെ ദൂഷ്യ  വശങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നത്തന്നെയാണ്. കുടുംബത്തെയാണ് ഇത് ഏറ്റവും പെട്ടെന്ന് ബാധിക്കുക.
മദ്യം വ്യക്തിയെ തന്നിലേക്ക് ചുരുക്കുന്നു. സാമൂഹിക സേവനത്തിലൂടെയും മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയും പ്രകൃതിയെ നോക്കിക്കാണുന്നതിലൂടെയും ഒക്കെ ലഭിക്കുന്ന യഥാര്‍ത്ഥ സന്തോഷതിന്നു പകരം കേവലം വ്യക്തിപരും നൈമിഷികവുമായ ലഹരിയില്‍ അഭിരമിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒന്നും നേടിതരുന്നില്ല എന്നുള്ളത് അവന്‍ അറിയുന്നില്ല. മാരകമായ അസുഖങ്ങള്‍ക്ക് ഹേതുവാകുന്നതും സാമ്പത്തികമായ തകര്‍ച്ച നേരിടുന്നതും ഒക്കെ ഇതിന്റെ അനന്തര ഫലങ്ങള്‍ തന്നെ.


 സ്പിരിറ്റ്‌ എന്ന സിനിമയില്‍ നായകന്‍ മദ്യപാനം നിറുത്തിയ ശേഷം വീടിന്റെ ബാല്കനിയില്‍ നിന്നും പുറത്തേക്കു നോക്കുന്ന  
ഒരു രംഗം സംവിധായകന്‍ ശ്രീ രഞ്ജിത്ത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അയാള്‍ ദിവസവും കാണാറുള്ള
അതെ രംഗങ്ങള്‍ തന്നെ ഒരു പുതു ജീവനോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. തന്‍റെ ചുറ്റുപാടുമുള്ള
കാഴ്ചകള്‍  വളരെ മനോഹരമായി അദ്ദേഹത്തിന്നു അനുഭവപ്പെടുന്നു.
 
ഇത് പോലെ  നേടിയ ആള്‍ എന്തെന്നില്ലാത്ത  സ്വാതന്ത്രവും സമാധാനവുമാണ് നേടിയെടുക്കുന്നത് എന്ന് ഇതു  കാണിക്കുന്നു. കേരളീയ സമൂഹത്തില്‍ ഈ തിന്മയുടെ
 വ്യാപ്തി കുറച്ചു കൊണ്ട് വരുന്നതിനു കൂട്ടായ പ്രവര്‍ത്തനങ്ങള്‍
അനിവാര്യമാണ്.

വ്യാപകമായ ബോധാവല്‍കരന്വും അവബോധവും ഈ വിഷയത്തില്‍ വളര്‍ത്തി എടുക്കേണ്ടതുണ്ട്‌.മത, രാഷ്ട്രീയ സംഘടനകള്‍ , മറ്റു സന്നദ്ധ 
സംഘടനകള്‍ വിദ്യാര്‍ഥി  സംഘടനകള്‍ തുടങ്ങിയ സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ പെട്ടവരും ഒറ്റക്കെട്ടായി ഇതിനു വേണ്ടി ഒരു ബ്രിഹത്തായ പദ്ധതി തന്നെ തയ്യാറാക്കേണ്ടതുണ്ട്.  പത്രങ്ങളും മറ്റു മീഡിയകളും വളരെ ശക്തമായ പ്രചാരണ പരിപാടികള്‍ ഈ വിഷയത്തില്‍  നടത്തേണ്ടതുണ്ട്.

സര്‍കാരിന്‍റെ ഭാഗത്തുനിന്നും ഈ വിഷയത്തില്‍ വളരെ ക്രിയാത്മകമായ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. ഒരു ഭാഗത്ത്‌ നിന്നും മദ്യത്തിനെതിരെ ശക്തമായ പ്രചാരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെ  പിന്തുണച്ചു കൊണ്ട് ഉള്ള നടപടികള്‍ക്ക് പകരം മദ്യലോബിയെ ആവോളം സഹായിക്കുന്നത് കൊണ്ട് വലിയ ഈ പ്രതിഷേധങ്ങള്‍ എവിടെയും എത്താതെ പോകുന്നു. അതുകൊട്നു നിയമപരമായി തന്നെ ഇതിനെതിരെ നീക്കങ്ങള്‍ക്ക്  സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

 കൂടാതെ ഓരോ വ്യക്തികളും മദ്യം ഒരു കാരണവശാലും ഉപയോഗിക്കില്ല എന്ന് സ്വയം തന്നെ തീരുമാനമെടുക്കണം. ഇതുവഴി ലഹരി മദ്യ മുക്തമായ പുതിയ പ്രഭാതം കേരളത്തില്‍ വിടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 


 

2012, നവംബർ 28, ബുധനാഴ്‌ച

വിഴുപ്പലക്കല്‍ -കേരള മോഡല്‍

കേരളത്തിലെ മുസ്ലിം സംഘടനകളുടെ   തമ്മില്‍ തല്ലിനെ  കുറിച്ച് ഒരല്പം....  



കേരളത്തിലെ മുസ്ലിം സങ്ങടനകളുടെ പരസ്പര ബന്ധം അറിയണമെങ്കില്‍ ഒരു സാമ്പിള്‍ പെട്ടന്ന് ലഭിക്കും. നിങ്ങളുടെ
ഫേസ്ബുക്ക്‌ തുറക്കുക.

വിവിധ സങ്കടനകളെ പ്രദ്ധിനിധീകരിക്കുന്ന ആളുകള്‍ ചെയ്യുന്ന പോസ്റ്റുകള്‍ മറ്റു സങ്കടനകളോ
ടുള്ള വെല്ലുവിളികളും അവര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിയലുമാണ്. തെരുവുകള്‍ മതപണ്ടിതന്മാര്   മലീമാസമാകിയപ്പോള്‍ അനുയായികള്‍ സൈബര്‍ ലോകത്തു ഇത് തന്നെ ചെയ്തുകൊണ്ടിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌സൈറ്റ്കള്‍

 മാത്രമല്ല ഇത്തരം ചെയ്തികള്‍ക്ക് പാത്രമാവുന്നത്; ബൈലക്സ് മെസ്സെന്ചെര്‍, ഇന്റര്‍നെറ്റ്‌ റേഡിയോ തുടങ്ങിയവയിലും ഇത്തരം  പ്രവര്‍ത്തികള്‍ കാണാം ആക്ഷേപത്തോടെ ഉള്ള ചോദ്യങ്ങളും അവയ്ക്ക് അഹങ്കാരതോടെയുള്ള മറുപടികളും ഇതില്‍ കാണാം
 മറ്റു സങ്കടനകളെ കുറ്റം പറയലാണ് ഇതിലെ പ്രധാന പരിപാടികള്‍ .
ഫേസ്ബുക്ക്‌ പോലെയുള്ള  സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌സൈറ്റ്കള്‍ ഇത്തരം വിമര്‍ശനങ്ങളും ചെളിവരിയെരിയലുകളും കൊണ്ട്  സമ്പുഷ്ടമാണ് 
തങ്ങളുടെ എതിരുപക്ഷത്തുള്ള സങ്കടനകളെ എത്ര മാത്രം ആക്ഷേപത്തോടെ പരിഹസിക്കുന്നുവോ അത് പോലെ അവരിലെ പിളര്‍ന്നു പോയ 
ആളുകള്‍ക്ക് എതിരിലും
ഇത്തരം വിമര്‍ശനങ്ങളും ചെളിവരിയെരിയലുകളും  നടത്തുന്നു എന്നുള്ളത് നാം കാണുന്നു,
.


ഇത്തരം ആളുകള്‍ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്. എന്തിനാണ് മത സങ്ങടനകള്‍?. തീര്‍ച്ചയായും അത് മതത്തിനു വേണ്ടിയാവും. മതമോ മനുഷ്യനെ
നന്നാക്കുവാനും.
  എന്നാല്‍ മറ്റൊരാളെ ചീത്ത പറയുന്നതും തേജോവധം ചെയ്യുന്നതും  അപരനെ അവഹേളിക്കുന്നതും പരിഹസിക്കുന്നതും ഒക്കെ മതത്തിനു എതിരായ കാര്യങ്ങള്‍ അല്ലെ?.അപ്പോള്‍ മത സങ്ങടനകള്‍ യഥാര്‍ത്ഥത്തില്‍ മതത്തിനു എതിരായ കാര്യങ്ങള്‍ അല്ലെ ചെയ്തു കൊണ്ടിരിക്കുന്നത്.തങ്ങളുടെ വിശ്വാസമാണ് യഥാര്‍ത്ഥ്യം എന്ന് ഓരോരുത്തര്‍ക്കും വിശ്വസിക്കാം. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസം തെറ്റാണു എന്ന്
പ്രച്ചരിപ്പികുന്നത് മൌട്യമല്ലേ? ആളുകള്‍ പരസ്പരം ഭിന്നാഭിപ്രായം പുലര്‍താത്ത ഏതു വിഷയമാണ് ഉള്ളത് .തങ്ങളുടെ ആശയം വിശദീകരിക്കുന്നതിലേറെ ഇതര ആശയങ്ങളുടെ  പോരായ്മകള്‍ കണ്ടെതുന്നതിലാണ് പലര്‍ക്കും താല്പര്യം .

ഒരു കച്ചവടക്കാരന്‍ തന്റെ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അതിന്റെ ഗുണമേന്മ പറയുന്നതിന് പകരം തൊട്ടടുത്ത കച്ചവടക്കരന്റെ ഉല്പന്നങ്ങളുടെ
പോരായ്മകള്‍ നിരത്തുന്നത് എത്രമാത്രം മോശമായ അവസ്ഥയാണ്.
അതുകൊണ്ട് ഓരോ സങ്ങടനകളും ചെയ്യേണ്ടത് തങ്ങളുടെ അനുയായികളുടെ കുറവുകള്‍ നികത്തി മുന്നോട്ടു പോകുവനാണ്. അപ്പോള്‍ പരസ്പര സഹവര്തിതവും വിശ്വാസവും വളരുകയും കേരളീയ സാമൂഹിക അന്തരീക്ഷം  
കൂടുതല്‍ തെളിവാര്‍ന്നതും ആകും.
 അതിനു വേണ്ടി നമ്മുടെ സങ്ങടനകള്‍ ശ്രമിക്കട്ടെ എന്നാശിക്കുന്നു
.