2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

എല്ലാവരും പ്രതീക്ഷിച്ച ഒരു കോടതി വിധി



രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികള്‍ക്കും വധശിക്ഷ വിധിച്ചു കൊണ്ട് എന്ന് നടത്തിയ കോടതി വിധി രാജ്യത്തെ എല്ലാവരും വളരെ ഉറ്റു നോക്കി കൊട്നിരുന്ന ഒന്നാണ് .സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് അത്തരം കാടത്തത്തിനെതിരെ കണ്ണടയ്ക്കാന്‍ ആവില്ല എന്ന് വ്യക്തമാക്കിയ കോടതി അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇതെന്നും വ്യക്തമാക്കി.
ഇന്ത്യ സ്ത്രീയോട് ചെയ്യുന്നത്എല്ലാവരും ഒരേ സ്വരത്തിൽ ഈ വിധിയെ സ്വാഗതം ചെയ്യുന്നതും  അതുകൊണ്ടുതന്നയാണ്. വിധിപ്രഖ്യാപനം വന്നയുടന്‍ കോടതി പരിസരത്ത് തടിച്ചു കൂടിയ ജനങ്ങള്‍ ആഹ്ളാദം പ്രകടനം നടത്തിയതും മറ്റൊന്നും കൊണ്ടല്ല .
ഇത്തരം കേസുകളിൽ കുറ്റവാളികൾ നിയമത്തിന്റെ പഴുതു ഉപയോഗിത് രക്ഷപ്പെടുന്നത് കൊണ്ടാണ് നമ്മുടെ രാജ്യത്തു ഇത്തരം പ്രവണതകൾ എന്ന് കൂടി വരുന്നത് . കുറ്റം തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ  യാതൊരു വിധ ദാക്ഷീണ്യവും ഇല്ലാതെ കടുത്ത ശിക്ഷ  തന്നെ നടപ്പാക്കേണ്ടതുണ്ട് .ഭാവിയിൽ ഇത്തരം കൃത്യങ്ങൾ ആവര്തിക്കപ്പെടാതിരിക്കാൻ  ഇതു സഹായിക്കും വധ ശിക്ഷയിൽ കുറഞ്ഞ ഒന്നും ഇതിനു പരിഹാരവുമല്ല .കുറ്റവാളികൾ സമൂഹത്തില് ൽ വീണ്ടും വിലസി നടക്കുന്നത് ഇത്തരം ചെയ്തികള്ക്ക് അന്ഗീകാരമായി മാറുന്നു.
 2010ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ 7.1 ശതമാനം വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബലാല്‍സംഗങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2011ല്‍ 24,206 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010ലെക്കാള്‍ 9 ശതമാനം കൂടുതലാണിത്. ഇരകളില്‍ പകുതിയലധികം പേരും 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 

 ഇത്തരം ചെയ്തികൾ വര്ദ്ധിച്ചു വരാൻ കാരണം 
എന്താണ്  എന്ന് എല്ലാവര്ക്കും അറിയാവുന്ന വസ്തുധയാണ് . നിയമത്തിന്റെ പഴുതുകൾ തന്നെ പ്രധാന വില്ലൻ .
 ഏതു കുറ്റവാളിക്കും നിശ്പ്രയാസം കുറ്റവിമുക്തനകാം എന്നത് സർവ സാധാരണം ആയിരിക്കുന്നു.
കൊലപാതകം ആകട്ടേ മറ്റു  എന്തു ചെയ്തികൾക്കും  അല്പം പണം മുടക്കിയാക്ല തടിയൂരാം  എന്നാ അവസ്ഥ ആണ് ഇന്നുള്ളത് .
സാം സ്കാരിക ജീര്ണതയാണ് മറ്റൊരു കാരണം  . മുതലാളിത്ത സംസ്കാരത്തിന്റെ തള്ളിക്കയറ്റം നമ്മുടെ രാജ്യത്തെ ജീർണിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്ത്രീകളുടെ ഭാഗത്തും  പിഴവുകൾ ഉണ്ട് , സ്ത്രീ സ്വാതന്ത്രം കേവലം  എന്നത് വസ്ത്രത്തിൽ നിന്നുള്ളതല്ല  എന്ന് അവൾ മനസ്സിലാക്കണം .
സ്ത്രീ അവളുടെ 
വസ്ത്രത്തിൽ നിന്നും  വിമോചിത ആവണം എന്നത്  പുരുഷ കേന്ത്രീകൃത  വ്യവസ്ഥിയുടെ  കല്പന ആണ് എന്ന് അവൾ മനസ്സിലാക്കണം  , സ്ത്രീ  പുരോഗമനകാരി ആണ് എന്ന് അവരുടെ സര്ടിഫിക്കെട്ടു ലഭിക്കുന്നത് വസ്ത്രത്തിൽ നിന്നും  വിമോചനം നേടിയവര്ക്ക് മാത്രമാണ് എന്നാ അവസ്ഥക്ക് മാറ്റം വരുത്തേണ്ടത് സ്ത്രീകള് തന്നെയാണ് .
 ആലോചിച്ചു നോക്കുക . പുരുഷന് പൂര്ണമായും മറക്കുന്ന  ഫുൾകൈ കുപ്പായവും കോട്ടും  ടൈയും  ഒക്കെ കെട്ടി പുറത്തിറങ്ങാനും ജോലിക്കും  തടസ്സമില്ല . പക്ഷെ സ്ത്രീ അല്പവസ്ത്രം ധരിക്കുന്നത് ആണ് പുരോഗമനപരം  എന്ന് പറയുന്നത് യഥാർത്ഥത്തിൽ പുരുഷ നിർമിതമായ കലപനയല്ലേ ?

സ്ത്രീകളെ വിലപന വസ്തു ആക്കി മാറ്റുന്ന  ഉപഭോഗ സംസ്കാരം ഉത്പാദിപ്പിക്കുന്ന  പരസ്യ വിപണികളിൽ നിന്നും സ്ത്രീകള് പിന്മാറുന്നത് അവര്ക്ക് തന്നെയാണ് ഗുണം ചെയ്യുക . 
പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടി മോഡലുകളായും മറ്റും നില്കുന്ന സ്ത്രീകള് ചെയ്യുന്നത് തങ്ങളുടെ താല്പര്യത്തിനു വേണ്ടി മൊത്തം സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണ് .

സിനിമ, ടീവി തുടങ്ങിയ മാധ്യമങ്ങൾ  ഇക്കാര്യത്തിൽ വളരെ പൊസിറ്റീവയ സമീപനം സ്വീകരിക്കേണ്ടതുണ്ട് . കേവല പ്രചാരം ഉണ്ടാക്കുക  എന്നതിൽ  കവിഞ്ഞു സമൂഹത്തിനു ഗുണകരമായ മാറ്റങ്ങൾ  ഉണ്ടാകുന്ന വിധം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട് .

 ഇന്നത്തെ ഈ വിധിയുടെ പക്ഷാതലത്തിൽ എങ്കിലും ഒരു പുനരാലോചന  അവർ  നടത്തേണ്ടതുണ്ട് . 



അഭിപ്രായങ്ങളൊന്നുമില്ല: