2013, ഡിസംബർ 27, വെള്ളിയാഴ്‌ച

കേരളത്തെ പിന്നോട്ട് വലിക്കുന്ന രാഷ്ട്രീയം


ജന ജീവിതം പാടെ നിലപ്പിച്ചു കൊണ്ട് നടത്തുന്ന സമര മുറയിലൂടെ ജനമനസ്സുകളില്‍ നിന്നും അകലാന്‍ ആണ് ഇന്നത്തെ വിപ്ലവ  പാര്‍ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്  .
പറഞ്ഞു വരുന്നത് ഹര്‍ത്താലിനെ കുറിച്ചാണ് . എന്ത് മാത്രം ദുരിതങ്ങള്‍  ആണ് ഇത് പൊതു ജനത്തിന് സമ്മാനിക്കുന്നത് . ജന ജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ക്കു എതിരെ  നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന  സമര മുറകള്‍ യദാര്‍ത്ഥത്തില്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്, എലിയെ കൊല്ലാന്‍  ഇല്ലം ചുടുന്നത്ത്  പോലെ .
നിരവധി ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നു വന്ന, കേരള സമൂഹത്തിനു നേതൃത്വം  നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍  ആണ് ഇന്ന് ആശയ ദാരിദ്ര്യം മൂലം ജനങളുടെ ഇടയില്‍  ഉമ്മാക്കി കളിക്കുന്നത്,
അന്തസ്സായ ഒരു സമരവും നടത്താന്‍ വയ്യാതെ വേറുതെ കാടിളക്കി കൊണ്ട് നടത്തുന്ന സമരങ്ങക്ല്‍ കൊട് എന്താണ് നേട്ടം കിട്ട്ടുന്നത് .
കോടിക്കണക്കിനു രൂപയുടെ നഷ്ടം പൊതു ഖജനാവിനു നഷ്ടം വരുത്തുന്നു,
അതുപോല്ടെ കച്ചവട സ്ഥാപനം. മറ്റു ബിസിനെസ്സ്ന  , വലിയ പണം മുടക്കി സാധന സാമഗ്രികള്‍  സ്റ്റോക്ക്‌ ചെയ്യ്തു കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്ക് ഭീമമായ നഷ്ടം വരുത്തി വെക്കുന്നു,
 വിദ്യാര്‍ത്ഥികള്‍ക്ക് വിലപ്പെട്ട ഒരു അധ്യന  ദിവസം നഷ്ടപ്പെടുതുന്നു,
അത്യവസ്യ  കാര്യങ്ങള്‍ക്കും മറ്റും പുറത്തു പോകേണ്ടി വരുന്ന ആളുകളുടെ യാത്ര മുടങ്ങുന്നു  രോഗികള്‍ക്ക് ബുദ്ധിമുട്ട്  ഉണ്ടാക്കുന്നു,
അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഒരുപാട് നഷ്ടങ്ങള്‍  ബന്ദും ഹര്‍ത്താലും പോലെ ഉള്ള സമരങ്ങള്‍ വരുത്തിവെക്കുന്നത്.
ജനങ്ങള്‍ സ്വമനസ്സലെ മാത്രം നടത്തേണ്ടുന്ന സമര മുറകള്‍ ആണ് ഇത് . അത്രമാത്രം ജനങ്ങളെ സ്വാധീനീച്ച എല്ലാവരുടെയും പിന്തുണയോടു  കൂടി മുന്നിട്ടിറങ്ങി  വന്നു ഇത്തരം സമരങ്ങള്‍ നടതുകയാനെയെങ്കില്‍ മാത്രാ അതിനു സാധൂകാരം ഉള്ളൂ 
അല്ലാതെ രാഷ്ട്രീയ പരമായ കാരണങ്ങള്‍  കൊണ്ട് നടത്തപ്പെടുന്ന എന്നുള്ളതാണ് ഇത്  ഒരു ചടങ്ങ് ആയി മാറാന്‍ കാരണം.
കേരളത്തിലെ ഇടതു പക്ഷ പാര്‍ടികളുടെ അടിത്തറ നഷ്ടപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് അവരില്‍ വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി.
കാരണം  മറ്റൊന്നുമല്ല .
നഷ്ടപ്പെടാന്‍ ഒന്നുമില്ലതിരുന്ന  പഴയ കാലമല്ല ഇപ്പോള്‍  ഉള്ളത് . പലതും നഷ്ടപ്പെടാതെ  നോക്കേണ്ടത് അവരുടെ ബാധ്യത ആയി തീര്‍ന്നിരിക്കുന്നു,
ഇടതു വലതു മുന്നണികള്‍ തമ്മിലുള്ള ഒരു നീക്കുപോക്ക് ഭരണം ആണ് ഇന്ന് നടക്കുന്നത്.
യദാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മാറണം എന്നോ അല്ലങ്കില്‍ ഭരണം  തന്നെ മാറണം എന്നോ ഒന്നും മാര്‍കിസ്റ്റ് പാര്‍ട്ടിക്ക് ആഗ്രഹിക്കുന്നില്ല  .തന്നെയുമല്ല  ആര് ഭരിച്ചാലും അവരുടെ കാര്യങ്ങള്‍ നടന്നുപോകും എന്നാ അവസ്ഥയാണ് ഉള്ളത് .
അതിനുള്ള സ്വാധീനം ഒക്കെ അവര്‍ക്ക് ഈ ഭരണത്തില്‍ ഉണ്ട് . ടീപീ ചന്ദ്രശേകാരന്‍ വധ ക്കെസിന്റെ പരിണിതി തന്നെ ഉദാഹരണം .
ജനങ്ങളുടെയും  അണികളുടെയും കണ്ണില്‍ പൊടി ഇടാന്‍ ഓരോ നാടകങ്ങള്‍  കളിക്ക്കുന്നു അത്ര മാത്രം.

ഇങ്ങിനെ വലിയ് ഒച്ചപ്പാട് നടത്തി സമരം   നടത്തി വന്നപ്പോളാണ് കേവലം ഒരു വീട്ടമ്മയുടെ ശകാരത്തിനു  മുന്‍പില്‍ നമ്മുടെ ഈ നേതാകല്‍ പരിഹാസ്യരായി മാറിയത്.
ഈ സംഭവം  അത്ര മാത്രം  ജന പിന്തുണ നേടിയെട്ക്കാന്‍ കാരണം ഈ സമര നാടകങ്ങള്‍ ജനത്തിന് അത്ര മാത്രം അസഹ്യമായിരിക്കുന്നു എന്നത് കൊണ്ടാണ് .

ഈ ഏറ്റവും അവസാനം നടന്ന ഹര്‍ത്താല്‍ തന്നെ എടുക്കുക .
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുത് എന്ന് ആവസ്യപ്പെട്ടാണ് ഈ ഹര്‍ത്താല്‍ നടത്തിയത് എന്താണി റിപ്പോര്‍ട്ട്‌ എന്ന്  പരിശോദിക്കാതെ അല്ല  ഈ സമരം . ഇതു നടപ്പായാല്‍ ഇക്കൂട്ടരുടെ പല സ്വാര്‍ത്ഥ താല്പര്യങ്ങളും നടക്കില്ല എന്നതാണ് കാരണം . കോടതി പറഞ്ഞ പോലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ ജനങ്ങളും ഇവരുടെ അണികളും വായിചിട്ടുണ്ടാവില്ല . പക്ഷെ നേതാക്കന്മാര്‍ പലവട്ടം വായിചിട്ടുണ്ടായിരിക്കും . 

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് -part 1  
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് -part 2


അഭിപ്രായങ്ങളൊന്നുമില്ല: