2013, ഫെബ്രുവരി 24, ഞായറാഴ്‌ച

പണിമുടക്കിലൂടെ പുരോഗതിയിലേക്ക്

സാമ്പത്തിക മേഖല സ്തംഭിച്ചു
വ്യവസായ,ബാങ്കിംഗ് ഇന്‍ഷുറന്‍സ്  മേഖലകള്‍ പ്രവര്‍ത്തിച്ചില്ല
ഇരുപത്തയ്യായിരം കോടി രൂപയുടെ ചെക്ക് ഇടപാടുകള്‍ മുടങ്ങി
എണ്ണ ശുദ്ധീകരണ ശാലകളും കല്കരി കനികളും സ്തംഭിച്ചു
അലഹബാദില്‍ കുംഭ മേളക്കെത്തിയ പതിനായിരങ്ങള്‍ വാഹനം കിട്ടാതെ നട്ടം തിരിഞ്ഞു
പത്തു ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ ജോലിക് ഹാജരായില്ല
കേരളം മൊത്തം നിശ്ചലമായി.
സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാഹങ്ങള്‍ കട കമ്പോളങ്ങള്‍ തുടങ്ങിയവ  ഒന്നും പ്രവര്‍ത്തിച്ചില്ല
വിമാന യാത്രക്കാര്‍ വലഞ്ഞു
ഇന്നലെ കൊച്ചിയില്‍ നിന്ന്ദുബൈയിലേക്ക് വന്ന വിമാനത്തില്‍ ആകെ നാലഞ്ചു പേരാണ് ഉണ്ടായിരുന്നത്
ട്രെയിനുകള്‍ യാത്രക്കരില്ലാതെ ഓടി
പാല്‍ വിതരണം നടക്കാത്തത് കൊണ്ട് അവ മുഴുവനും ഓടയില്‍ ഒഴുക്കി കളഞ്ഞു

ഇനിയുമുണ്ട് ഒരു പാട് മഹിമകള്‍
നമ്മുടെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ചെയ്യുന്ന രാജ്യ സേവനം
വിശദീ കരിക്കുവാന്‍ പേജുകള്‍ അനവധി വേണ്ടിവരും

പണിമുടക്കിയ ദിവസത്തെ ശംബളവും വേണ്ട എന്ന് പറയാന്‍ ഈ തൊഴിലാളി സ്നേഹികള്‍ തയ്യാറാവുമോ?
എങ്കില്‍ എത്ര പേര്‍ ഉണ്ടാവും ഈ സംഘടനകളില്‍.
രാജ്യത്തിന്‌ എന്ത് നഷ്ടം വരുത്തി വച്ചാലും തങ്ങള്‍ക്കു പ്രശ്നം ഇല്ല, തങ്ങളുടെ താല്പര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി എന്ന നിലപാട് അല്ലെ ഇവര്‍ക്ക് ഉള്ളത് . ഇത്രയും ഭീമമായ നഷ്ടം ഉണ്ടാക്കി വച്ചിട്ട് അവസാനം എന്താണ് നേടിയത്.
അവധി ദിവസങ്ങളില്‍ കൂടി ജോലി എടുത്തു രാജ്യത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ ഈ സംഘടനകള്‍തയ്യാറാവുമോ?
അതല്ലേ പണിമുടക്കിനെക്കാള്‍ കൂടുതല്‍ നല്ല സമരം. എങ്കില്‍ നാട്ടിലെ സകല മേഖലകളും കൂടുതല്‍ ഉണരുകയും സാമ്പത്തിക വളര്‍ച്ച ഉണ്ടാവുകയും അങ്ങനെ തൊഴിലാളികള്‍ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുകയും ചെയ്യും . അല്ലാതെ പണിമുടക്കിയാല്‍ നഷ്ടത്തില്‍ നിന്ന് കൂടുതല്‍ നഷ്ടത്തില്‍ ആവുകയായിരിക്കും ഫലം.

ഇത്തരക്കാര്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ ഒന്ന് സന്ദര്‍ശിക്കുന്നത് നന്നായിരിക്കും
കേരളത്തിന്റെ വരുമാനത്തിന്റെ മുഖ്യ സ്രോതസ്സ് വിദേശ മലയാളികളുടെ പണമാണ് എന്ന് എല്ലാവര്ക്കും അറിയാം ..
നമ്മുടെ നാടിന്‍റെ  സാമ്പത്തിക ഊര്ജപ്രവാഹമായ, ഖജനാവിനെ പരിപ്പോഷിപ്പിക്കുന്ന ഈ സമ്പത്ത് ഉണ്ടാവുന്നത് എങ്ങിനെ ആണ് എന്ന് നമ്മുടെ തൊഴിലാളി നേതാക്കന്മാര്‍ പഠിക്കുന്നത് നല്ലതാണ്
പണിമുടക്കും ഹര്‍ത്താലും നടത്തിയും ജോലി ചെയ്യാതെ വെറുതെ  ഒപ്പിട്ടു സമ്പളം വാങ്ങിയുമല്ല ഇതു ഉണ്ടാവുന്നത്..
കേരളതിന്റെ നാഡീ ഞരമ്പുകളിലൂടെ ഒഴുകുന്ന ഈ ഗള്‍ഫ്‌ പണത്തിനു പിന്നില്‍ ഒരുപാട് പ്രവാസി മലയാളികളുടെ വിയര്പിന്‍റെ  തീഷ്ണ ഗന്ധവും വിരഹത്തിന്റെ നിശ്വാസവും വേര്‍പാടിന്റെ കണ്ണുനീരിന്റെ
ഉപ്പു രസവും ഉണ്ട്.
ദിവസം എട്ടു മുതല്‍ പതിനാല് മണിക്കൂര്‍ ജോലി
ആഴ്ചില്‍ ഒരു അവധി പോലുമില്ലാതെ
രാവിലെ ജോലിക്ക് പോകുന്നു രാത്രി മടങ്ങി വന്നു ഭക്ഷണം സ്വന്തമയി പാകം ചെയ്യുന്നു ,കിടന്നുറങ്ങുന്നു.
അറുനൂറു മുതല്‍ ആയിരമോ ആയിരത്തി ഇരുനൂറോ ദിര്‍ഹം സമ്പളം വാങ്ങുന്നവര്‍ ആണ് മിക്ക ആളുകളും
രണ്ടു മാസം അവധിക്കു നാട്ടില്‍ നില്ക്കാന്‍ ഉള്ള ബാലന്‍സ് പോലും കണ്ടെത്താന്‍  പ്രയാസപ്പെടുന്നവര്‍
അങ്ങനെ ഒരു വര്ഷം അല്ലങ്കില്‍ രണ്ടോ മൂന്നോ വര്ഷം ജോലിക്ക് വേണ്ടി മാത്രം ജീവിച്ചു ഒന്നോ രണ്ടോ മൂന്നോ മാസം നാട്ടില്‍ അവധിക്കു പോകുന്നു . എങ്ങനെ ജീവിതത്തിന്റെ നല്ല ഭാഗവും ഗള്‍ഫില്‍ ചിലവഴിക്കുന്ന ഇവര്‍ക്ക്അവസാനം എല്ലാം അവസാനിപ്പിച്ച്‌ വരുമ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും  ഇല്ല .
പങ്കാളിത്ത പെന്‍ഷന്‍ പോലും ലഭിക്കാന്‍ അര്‍ഹത ഉള്ളവരായി അവരെ ആരും കാണുന്നില്ല

ഇവിടെ തൊഴിലാളി സമരങ്ങള്‍ ഇല്ല .
വാഹനത്തിനു കല്ലെരിയെലോ സ്വന്തം തൊഴില്‍ സ്ഥാപനം അടപ്പിക്കാലോ ഇല്ല
സര്‍ക്കാര്‍ വാഹങ്ങള്‍ സമരത്തിന്റെ പേരില്‍ ച്ചുട്ടെരിക്കല്‍ ഇല്ല
ജോലി ചെയ്യാതെ ശമ്പളം വാങ്ങല്‍ ഇല്ല . ഏതു സംരംഭകനും ധൈര്യമായി ഒരു സ്ഥാപനം തുടങ്ങുവാന്‍ ഇവിടെ പ്രയാസമില്ല. അവകാശങ്ങള്‍ മാത്രം നോക്കുന്ന , ഉത്തരവാദിതങ്ങളെ കുറിച്ച് ഒരു ബോധവും ഇല്ലാത്ത കുറെ കൊടി പിടുത്തക്കാരെ ഇവിടെ കാണാന്‍ സാധ്യമല്ല.


ഗള്‍ഫ്‌ രാജ്യങ്ങള്‍ കൂടുതല്‍ പുരോഗതി യില്‍ നിന്നും പുരോഗതി യിലേക്ക് മുന്നേറുന്നത് കേവല എണ്ണ സമ്പത്ത് കൊണ്ടല്ല . ഇവിടുത്തെ തൊഴില്‍ സംസ്കാരം കൊണ്ട് കൂടിയാണ് . നമ്മുടെ വലിയ രാജ്യത്തു നിന്നും ആളുകള്‍ ജോലി അനോഷിച്ചു ഈ എത്രയോ  ചെറിയ ഗള്‍ഫ്‌ രാജ്യങ്ങളില്‍ എത്തിപ്പെടാന്‍ എന്താണ് കാരണം .
 ശമ്പളം വാങ്ങി പണിമുടക്കുകയും വിരമിച്ച ശേഷവും തുടരുന്ന ആനുകൂല്യങ്ങള്‍ മതിയാവാതെ  വീണ്ടും സമരത്തില്‍ ഏര്‍പെടുകയും ചെയ്യുന്ന തൊഴിലാളി സങ്ങടനകള്‍ ഉള്ള നമ്മുടെ  നാട്ടില്‍ എന്തു പുരോഗതി ആണ് പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ തൊഴിലാളികള്‍ ഒരു പാട് ചൂഷണം ചെയ്യപ്പെട്ടിരുന്ന ഒരു കലഗട്ടത്തില്‍ ഉത്ഭവിച്ച ഈ സങ്ങടനകള്‍ക്ക് ഇന്നു ചെയാനുള്ള പണി തങ്ങളുടെ മെമ്പര്‍മാര്‍ക്ക് കൂടുതലായി ജോലി ചെയ്യാനും തങ്ങളുടെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയില്‍ കൂടുതല്‍ സംഭാവനകള്‍ അര്‍പ്പിക്കുവാനും പഠിപ്പിക്കുക എന്നതാണ് .
അല്ലങ്കില്‍ ഈ തൊഴിലാളി സംഘടനകള്‍ പിരിച്ചു വിടുക . എങ്കില്‍ രാജ്യത്തിന്‍റെ പുരോഗതിക്കു വിലങ്ങു തടിയായില്ല എന്നെങ്കിലും സമാധാനിക്കാം .
അതല്ല എങ്കില്‍ ഈ വണ്ടി അധികകാലം ഓടില്ല, ഉറപ്പ്.


യൂടുബില്‍ നിന്നും രണ്ടു മോഹന്‍ലാല്‍ ഡയലോഗ് 



ചിത്രം : വരവേല്‍പ്പ് 

ചിത്രം : മിഥുനം 













2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

വരട്ടെ, ചാനലുകളിനിയും

കേരളത്തില്‍ ചാനലുകളുടെ വരവ് തുടരുകയാണ്.
 ചാനല്‍ യുദ്ധം മുറുകാന്‍ പോകുകയാണെന്ന് ചിലര്‍ പറയുന്നു.
കൊച്ചു കേരളം എന്നൊക്കെ പറയുമെങ്കിലും യദാര്‍ത്ഥത്തില്‍ അതാണോ സ്ഥിതി. മൂന്നു കോടിയിലേറെ ജനസംഖ്യ എന്ന് പറയ്ന്നത് ചില്ലറ കാര്യമാണോ ? പൂര്‍ണമായും ഒരു ഉപഭോകൃത  സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളമാകട്ടെ ഈ ചാനലുകളെ ഒക്കെ നില നിര്‍ത്തുന്ന പരസ്യ വിപണിക്ക് ഏറ്റവും പറ്റിയ സ്ഥലവുമത്രേ .ഇതു ചാനലുകള്‍ക്ക് കൂടുതല്‍ സാധ്യത നല്‍കുന്നു.

 പണ്ടത്തെ ദൂരദര്‍ശനില്‍ ആഴചയില്‍ ഒരിക്കല്‍ മാത്രമുള്ള സിനിമയോ വൈകിട്ട് ഏഴു മണിക്കുള്ള ഒരു വാര്‍ത്തയോ മാത്രം കണ്ടിരുന്ന കാലമാണോ ഇത് .ഏഷ്യാനെറ്റിന്റെ വരവോടെ ദൂരദര്‍ശന്‍ മാത്രം ആശ്രയിച്ചിരുന്ന മലയാളിക്ക് പുതിയ ദ്രിശ്യ മേഖല തുറന്നുകിട്ടി . വാര്‍ത്തകള്‍ക്കു മാത്രമായി ഏഷ്യാനെറ്റ്‌ ന്യൂസും വന്നതോടെ പല പരിപാടികളും ലൈവ് ആയി കാണുവാനും വിശദമായ ചര്‍ച്ചകള്‍ ശ്രവിക്കുവാനും സാധിച്ചു. പറഞ്ഞ കാര്യം അല്പ സമയം കഴിഞ്ഞു നിഷേധിക്കുന്ന രാഷ്ട്രീയക്കാരന്റെ പതിവ് ശീലങ്ങള്‍ മാറ്റേണ്ടിവന്നു.. കൂടാതെ മുഴു സമയ വിനോദ പരിപാടികള്‍ക്കായി പ്ലസും കടന്നുവന്നു .ഇപ്പോള്‍ സിനിമക്ക് മാത്രമായി മൂവിസും രംഗത്തെത്തി .

ചുരുക്കം പണക്കാരുടെ വീടുകളിലോ അങ്ങിങ്ങ് ചില ഗള്‍ഫുകാരുടെ വീടുകളിലോ മാത്രം ഉണ്ടായിരുന്ന ടെലിവിഷന്‍ ഇന്നു ഇല്ലാത്ത വീടുകള്‍ കണ്ടെത്തുക പ്രയാസം .വിദ്യാഭ്യാസ രംഗത്ത്  കൂടുതല്‍ പുരോഗതി നേടിയതോടെ  വിനോദ പരിപാടികള്‍ മാത്രമല്ല വാര്‍ത്തകളും ചര്‍ച്ചകളും ലോക കാര്യങ്ങളും  ഒക്കെ കാണുവാന്‍ ഇന്നത്തെ സാധാരണ കേരളീയന്റെ സമയ പട്ടികയില്‍ ഇടമുണ്ട്. LCD ,LED തുടങ്ങിയവ ടീവിയെ കൂടുതല്‍ ആകര്‍ഷകവും മിഴിവുള്ളത്‌മാക്കി . ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ യുടുബ് തുടങ്ങിയവ ടീവി പരിപാടികളെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയും പ്രേക്ഷകന് സൗകര്യ പൂര്‍വ്വം കാണാന്‍ അവസരമൊരുക്കുകയും ചെയ്തു.
കൈരളി ടീവി ഇതിനിടയില്‍ കയറിവന്നു .പീപ്പിള്‍ ,വീ  തുടര്‍ന്ന് വന്നു.
കൂടാതെ ജീവന്‍, അമൃത ,ഇന്ത്യ വിഷന്‍, മനോരമന്യൂസ്‌  , മഴവില്‍ മനോരമ,
സുര്യ ,കിരണ്‍,ജൈഹിന്ദ്, റിപ്പോര്‍ട്ടര്‍ ,ദര്‍ശന. എന്നിവയൊക്കെ നമ്മുടെ മലയാളത്തില്‍ എത്തിയ ചാനലുകള്‍ തന്നെ .
കൂടാതെ ഈ ജനുവരി 23നു മാതൃഭൂമി ന്യൂസ്‌ ചാനല്‍ രംഗത്ത് എത്തി. ഇതിനു പുറമേ  'മാധ്യമം' ത്തിന്റെ മീഡിയ വണ്‍ ഫെബ്രുവരി പത്തിന് വരാനിരിക്കുന്നു. സിനിമ നടന്‍ സിദ്ദീക് ഒരു പുതിയ ചാനല്‍ തുടങ്ങാനുള്ള പരിപാടി ഉണ്ട് എന്ന് വാര്‍ത്ത‍ ഉണ്ടായിരുന്നു.

കൂടുതല്‍ പ്രേക്ഷകരെ എങ്ങിനെ ആകര്‍ഷിക്കാം എന്നതായിരിക്കും ചാനലുകള്‍ നേരിടുന്ന വെല്ലുവിളികളിലോന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കായി പരക്കം പായുന്പോള്‍ പലപ്പോഴും കൃത്രിമമായി വിവാദങ്ങള്‍ സൃഷ്ടിക്കപെടുന്നുണ്ട് . അനാവശ്യമായ ഒഴിവാക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്തെണ്ടാതുണ്ട്.

കേരളത്തിലെ സാമുദായിക സൌഹര്ധം  കൂടുതല്‍ പുഷ്ടിപ്പെടുത്താന് പരിശ്രമിക്കുന്നതോടപ്പം ഇതിനു ഭംഗം വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ മറ്റും ഒഴിവാക്കാനും ശ്രമിക്കേണ്ടതുണ്ട്‌ . ഇന്നത്തെ വലിയ വിപത്തായ സ്ത്രീ പീഡനങ്ങള്‍ക്കും  ലൈംഗിക  അതിക്രമങ്ങള്‍ക്കും എതിരായി ശക്തമായ പ്രചാരങ്ങള്‍, കാര്‍ഷിക രംഗം കൂടുതല്‍ സജീവമാക്കി മാറ്റാന്‍ ഉതകുന്ന പരിപാടികള്‍ തുടങ്ങിയവ ഇന്നു എത്രയും അനിവാര്യങ്ങളാണ്..
അവരവരുടെ ഭാഗം ന്യായീകരിച്ച് സമയം കൊല്ലുന്ന  ന്യൂസ്‌ അവറുകള്‍ക്ക് പകരം  ജനങ്ങള്‍ക്ക്‌ ഉപകരിക്കുന്ന ചര്‍ച്ചകള്‍ നടത്തുകയും പ്രേക്ഷകര്‍ക്ക്‌ പ്രതികരിക്കാന്‍ അവസരം നല്‍കുകയും വേണം . 

അസഹനീയമായ ചില റിയാലിറ്റിഷോകള്‍ സീസണുകള്‍ ഒരു പാട് പിന്നിട്ടിട്ടും പുതിയ പാട്ടുകാരെ സ്രിഷ്ടിച്ചില്ല എന്ന് മാത്രമല്ല വിജയികള്‍ക്ക് പ്രതിഫലവും നേരാവണ്ണം കൊടുത്തില്ല എന്ന വിവാദവും ഉയര്‍ന്നു. സംഗതികള്‍ ന്നെയും പോര എങ്കിലും sms വഴി വരുന്ന ആദായത്തിനു പുറത്തു സീസണുകള്‍  ഒരുപാട് ഇനിയും കടക്കനാടിട.

പൈങ്കിളി സീരിയലുകളില്‍  നിന്നും ഒരു മോചനം മലയാളി ആഗ്രഹി ക്കുന്നുണ്ട് . പൊങ്ങച്ചവും അശ്ലീലതയും നിറഞ്ഞ   മൂന്നാംകിട പരമ്പരകളില്‍ നിന്നും വീട്ടമ്മമാരെ മോചിപ്പിക്കാന്‍ അനുയോജ്യമായ നല്ല ജീവിത ഗന്ധിയായ പരമ്പരകള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു . പൊള്ളയായ സ്വപ്ന ലോകത്ത് നിന്നും മാറി മണ്ണിന്റെ മണമുള്ളവ  ആവണം അത്.

കൈരളിയില്‍ വന്ന പ്രവാസ ലോകം ,അശ്വമേധം ,ഏഷ്യാനെറ്റിലെ കണ്ണാടി, കവര്‍ സ്റ്റോറി ,മാതൃഭൂമി യിലെ അകംപുറം ,ഇന്ത്യാ വിഷന്‍ ലെ കളിടോസ്കോപ് , തുടങ്ങിയ പരിപാടികള്‍ വളരെ ശ്രദ്ധ നേടിയവയാണ് . 
ഇപ്പോള്‍ സുര്യയില്‍ സുബിസുരേഷ് അവതാരകയായി വരുന്ന കുട്ടിപ്പട്ടാളം വളരെ നല്ല പരിപാടിയായി പലരും വിലയിരുത്തുന്നുണ്ട് .

അവതാരകരാകട്ടെ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പ്രയാണം തുടരുകയാണ് .ഏഷ്യാനെറ്റ്‌ വഴി മനോരമയിലൂടെ റിപ്പോര്‍ട്ടര്‍ ല് കൂടി ഒടുവില്‍ മാതൃഭുമി യില്‍ എത്തി നില്‍ക്കുന്ന വേവാണ് ഈ പടയോട്ടത്തില്‍ ഒന്നാമന്‍ .വാര്‍ത്താ വായനക്ക് പ്രത്യേക താളവും ശൈലിയും നല്‍കിയ നിഖേശാകട്ടെ റിപ്പോര്‍ട്ടര്‍ ചാനെല്‍ സ്ഥാപിച്ചു. 

 കൂടുതല്‍ ആളുകളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ വളരെ വലിയ ഉത്തരവതിതമാണ്‌ ഇന്നു പ്രബുദ്ധ കേരളത്തില്‍ ഇത്തരം ചാനലുകള്‍ക്ക് നിര്‍വഹിക്കാന്‍ ഉള്ളത്. സ്ഥാപിത താല്പര്യങ്ങള്‍ മാറ്റിവെചുകൊനണ്ട് മൊത്തം സമൂഹത്തിന്റെ നന്മക്കു ഉതകുന്ന തരത്തില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചാല്‍ ഭാവി കേരളത്തിന്‌ അത് ഒരു മുതല്‍കൂട്ടായിരിക്കും .

മലയാളത്തിലെ വിവിധ ചാനലുകള്‍ ലൈവ് ആയി കാണാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം

http://www.turbotv.in